നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "
Showing posts with label ദൈവത്തിന്റെ സ്വന്തം നാട്ടില്‍. Show all posts
Showing posts with label ദൈവത്തിന്റെ സ്വന്തം നാട്ടില്‍. Show all posts

Saturday, 28 July 2012

പല്ലില്ലാ............................................ യെന്നു കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്



രോ രാഷ്ട്രീയക്കാരന്റെയും ആത്യന്തിക ലക്‌ഷ്യം ധനമോഹമാണെന്നു ചിലര്‍  പറഞ്ഞു നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കുപ്പായം തയ്ച്ചിട്ടു നടക്കുന്നവരുടെയൊക്കെ ത്യാഗവും  മോഹവും  ധ്യാനവും എന്നും  അവരെ മതിഭ്രമിപ്പിക്കുന്ന അധികാരസ്ഥാനങ്ങള്‍ മാത്രമാണ് .  MLAയോ   MPയോ ,കുറഞ്ഞ പക്ഷം  ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനമെങ്കിലും കൊതിക്കാത്തവര്‍ ആരുണ്ട്‌.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്ന് പണ്ഡിതര്‍ പറയും . ശുക്രന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ട് കാര്യമില്ല. നീചരാശിയില്‍ നിന്നുള്ള പാപഗ്രഹങ്ങളുടെ ഒരു ദൃഷ്ടി മതി  സ്ഥാനചലനം മുതല്‍ ഇച്ഛാഭംഗം വരെ സൃഷ്ടിക്കാന്‍.

അതാണ്‌ നമ്മുടെ ഉമ്മന്‍ ഹാജിയെ പിടിച്ചു കറക്കി കൊണ്ടിരിക്കുന്നത്. ശുക്രന്‍  ഉച്ഛസ്ഥായിയായി ഉച്ചിയില്‍ ഉറച്ചു നിന്നിട്ടും ഒരു മേല്‍ഗതി വരുന്നില്ല.


ചെന്നിത്തലയുടെ നീചരാശിയില്‍ നിന്നുള്ള നോട്ടവും, കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ലീഗിന്റെ അപഹാരവും,  ഘടകകക്ഷികളുടെ അസ്ഥാനത്തുണ്ടായ  പ്രഭാവവും, ക്ഷുദ്രജീവികളായ സമുദായമേലാളന്മാരുടെ ദോഷൈക ദൃഷ്ടിയും കൊണ്ടൊക്കെ തന്നെ വാലില്‍ തീ പിടിച്ച പോലെ ഇരിക്കപ്പൊറുതി കിട്ടാതെയാണ്   ഉമ്മന്‍ ഹാജിയുടെ അതിവേഗം ബഹുദൂരമുള്ള പാച്ചില്‍. 

കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും.. 'പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട' എന്ന പോലെയാണ്   പുതുപ്പള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി

അതിനിടയിലേക്കാണ് ഗ്രഹണസമയങ്ങളില്‍ തലപൊക്കി പൂഞ്ഞാറിലെ ചൊറിയാന്‍ നീര്‍ക്കോലി കോലിട്ടിളക്കി കേമത്തരം കാട്ടുന്നത്. ഏതു പട്ടിക്കും ഒരു അതിന്റേതായ ഒരു സമയം വരും എന്ന് പറയുന്നത് വെറുതെ അല്ലല്ലോ ?

ഈ കാലക്കേടൊക്കെ മാറ്റാനാണ് ബദ്ധശ്രദ്ധനായി പാഞ്ഞു നടന്നു പാണക്കാട്ടും പെരുന്നയിലും അരമനയിലും കയറിയിറങ്ങി അവിടത്തെ കുലദൈവങ്ങളെ താണുവീണു വണങ്ങി വഴിപാടുകളും നേര്‍ച്ചദ്രവ്യങ്ങളും മുറയ്ക്ക് നല്ക്കുന്നത്. മലപ്പുറത്തേയും കോട്ടയത്തേയും ജീവാത്മാവുകള്‍ക്ക്   കഷ്ടിചു  ജീവിച്ചു പോകണമല്ലോ ?  

ആ മഹാ നേട്ടങ്ങളുടെ കണക്കെടുപ്പല്ലേ  സര്‍ക്കാരിന്റെ കരുതലും വികസനവും? 

അല്പം പൊടിപ്പും തൊങ്ങലും മേമ്പൊടിയായി വിതറി  ചിലതൊക്കെ 'ഒന്നവലോകിച്ചു' നോക്കാം

മൃഗീയഭൂരിപക്ഷം നേടുന്ന മുന്നണി ഭരണത്തിലേറിയാല്‍  പിന്നെ  ജനത്തിനു പുല്ലുവിലയാണെന്ന പോലെ  തന്നെയാണ് തട്ടി കൂട്ട് മന്ത്രിസഭ നിലവില്‍ വന്നാലും.  പക്ഷെ ജനത്തിനൊപ്പം മുഖ്യമന്ത്രിക്കും  ഇരിക്കപ്പൊറുതി കിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യം വലിയെടാ വലിയെന്ന മട്ടില്‍ അധികാരത്തിന്റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള വഴക്കും വയ്യാവേലിയും നിത്യദുരിതമായി തലയില്‍ ഏറ്റു വാങ്ങലാണ് ആ യഥാര്‍ത്ഥ ജനവിധി !!

ഇവിടെയും മറ്റൊന്നല്ല സംഭവിച്ചത്. സര്‍ക്കാരിന്റെ മധുവിധു കാലം കഴിഞ്ഞപ്പോള്‍ ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയായിരുന്നു. ക്രിയാത്മകമായ കാര്യശേഷി പ്രകടിപ്പിക്കാതെ, അസൂത്രിതമല്ലാത്ത പദ്ധതികള്‍ നടപ്പാക്കിയും  യഥാവിധിയവ പ്രയോജനപ്പെടുത്താതെയും കാട്ടി കൂട്ടുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും പാപഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു ശേഷമുള്ള കാലം .

സമുദായ വിപ്ലവത്തിന്റെ ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളുമായി കടന്നു കൂടിയ പലേതിണ്ണനിരങ്ങികളായ  മന്ത്രിപുംഗവന്‍മാരും,  സര്‍ക്കാരിന്റെ ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ഭാഗമാണെന്ന വിവരം ജനം തിരിച്ചറിയുന്നത്, ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണകള്‍ അയവിറക്കിയ  പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും,  സംസ്കാര കേരളത്തിന്റെ  പ്രബുദ്ധതയുടെ നേര്‍ക്ക്‌ പുളിച്ച തെറി അഭിഷേകം  നടത്തി  നിഷ്കളങ്കതയോടെ പല്ലിളിച്ചു മോണ കാട്ടുമ്പോഴുമാണ് ... 

വെറും പ്രഖ്യാപനങ്ങളിലൂടെ അല്ലാതെ ജനത്തിനു ആശ്വാസകരവും  ആശാവഹമായ നടപടികള്‍ യഥാവിധി ഏറ്റെടുത്തു നടപ്പാക്കാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു ആഘോഷിച്ചു നടക്കുന്നു .

ഇടതു മാറി വലതു വച്ച് ചുവടുമാറ്റിയ ജനത്തിനു  വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള മധുരം വിളമ്പല്‍ മാത്രമായിരുന്നു ആദ്യം വന്ന പെട്രോള്‍ വിലവര്‍ദ്ധനയിലൂടെ അധിക നികുതി വേണ്ടായെന്നു വച്ച് നീട്ടിയത്  . എല്ലാം വിശേഷാവസരങ്ങളിലല്ലേ സാധ്യമാകു  എന്നത് വ്യക്തം ആക്കി ശേഷം വന്ന വിലവര്‍ദ്ധനയുടെ പാപഭാരം ചുമക്കാന്‍  സര്‍ക്കാര്‍ തയ്യാര്‍ ആയില്ലായെന്നു മാത്രമല്ല അവസാനം  ഏഴു രൂപ വര്‍ദ്ധിച്ചപ്പോള്‍ വേണ്ടാന്നുവച്ച  നികുതിയിളവ്‌ കേന്ദ്രം വില രണ്ടു രൂപ  കുറച്ചപ്പോള്‍  പിന്‍വലിച്ചു നയം വ്യക്തം ആക്കുക കൂടി ചെയ്തു .

വിലകയറ്റം കൊണ്ട് ജനം നട്ടംതിരിഞ്ഞിരിക്കുമ്പോള്‍  വൈദ്യൂതി നിരക്ക് കഴുത്തറുപ്പന്‍ മട്ടില്‍ വര്‍ദ്ധിപ്പിച്ചത് അവസാന ഉദാഹരണം മാത്രം .

ജനക്ഷേമവും ജനപ്രിയവുമായ വികസന നടപടികള്‍

കോട്ടയത്തേയും മലപ്പുറത്തേയും പ്രത്യേക വികസന ജില്ലകളായി പ്രഖ്യാപിച്ചു

ഒരു രൂപയുടെ അരിവിതരണത്തിലൂടെ സാധാരണക്കാരനെ കൈയടിപ്പിച്ചതിനോടൊപ്പം അവരുടെ ശുഷ്ക്കിച്ച പണസഞ്ചിയിലേക്ക് കൈയ്യിടാന്‍  തുഗ്ലക് വ്യവസ്ഥകള്‍ തിരുകികയറ്റി, വില്ലേജ് നഗരസഭാ ജീവനക്കാര്‍ക്ക് വേണ്ടി ഒരു ബോണസ്‌ വരുമാനം നടപ്പാക്കി (ശേഷം വ്യവസ്ഥ പിന്‍വലിക്കേണ്ടി വന്നു ) .

ഒരു രൂപയുടെ അരി വിതരണത്തെ  മദ്ധ്യവര്‍ഗ്ഗജനവിഭാഗത്തിനും റേഷന്‍ മുതലാളിമാര്‍ക്കും ഹോട്ടല്‍ വ്യവസായികള്‍ക്കും ആവേശം കൊള്ളിച്ച പദ്ധതിയാക്കി. (ഒരു തേങ്ങ കൂടി കൊടുത്തെങ്കിലോയെന്നാശിച്ചു. പിന്നെ പണിക്ക് പോകാതെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നു ടിവി കണ്ട് ഇരിക്കാമായിരുന്നല്ലോ).

പൂജപ്പുര തടവുകാരുടെ സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി ആഹ്ലാദിച്ചു കഴിഞ്ഞ വെറും പിള്ളയെ അവതാര പുരുഷനാക്കി,  വൃദ്ധ  തടവുകാരുടെ  ആശയും ആവേശവുമാക്കി അവരോടൊപ്പം കേട്ട് കേള്‍വിയില്ലാത്ത  മാര്‍ഗ്ഗത്തിലൂടെ  തുറന്നു വിട്ടു

പെന്‍ഷന്‍ പ്രായപരിധി ഉയര്ത്തി സര്‍വീസ്‌ സംഘടനകളുടെ പ്രിയം നേടിയ സര്‍ക്കാര്‍, റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസം നീട്ടി റാങ്ക് ലിസ്റ്റുകാരെ  ആഹ്ലാദിപ്പിച്ചു. ഇതിലൊക്കെ അതൃപ്തരായ യുവജനങ്ങളുടെ അപേക്ഷാ പ്രായം പുനര്‍നിശ്ചയിച്ചു  അവരെയും, ലാത്തിച്ചാര്‍ജു നടത്തി കൊടുത്തു വീരയുവജനരക്തങ്ങള്‍ക്കും തൃപ്തി വരുത്തി .

പുതിയ കള്ളുഷാപ്പുകള്‍ അനുവധിക്കില്ലയെന്ന് പ്രഖ്യാപിച്ചു ബാര്‍ മുതലാളിമാരെയും മദ്യം നിരോധനം ഏര്‍പ്പാടാക്കില്ലയെന്നു പ്രഖ്യാപിച്ചു മദ്യവാന്മാരെയും ലഹരിപിടിപ്പിച്ചു. ത്രീസ്റ്റാര്‍ ബാര്‍ കേസ് ഹൈകോടതിയില്‍ തോറ്റപ്പോള്‍ അപ്പീല്‍ പോകാതെ  അതിനു  മുകളില്‍ കയറി അട ഇരിക്കുന്നു.

മൂന്നാര്‍ ദൌത്യം രണ്ടാം ഘട്ടം നടപ്പാക്കാന്‍ മലകയറി  പ്രഹസനനാടകം അവതരിപ്പിച്ചു. മൂന്നാര്‍ ട്രൈബൂണല്‍ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളോ താല്പര്യമോ നല്‍കാതെ നവീന മൂന്നാര്‍ സ്വപ്നം പെരുവഴിയിലാക്കി. കയ്യില്‍ വന്നിരുന്ന ഏകദേശം  264 ഏക്കര്‍ ഭൂമി, വ്യവസ്ഥകളില്‍ ഇളവ്‌ നല്‍കി റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക് വേണ്ടി നെല്‍വയല്‍ നികത്തല്‍ സാധുകരിക്കാന്‍  പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

നെല്ലിയാമ്പതി തോട്ടം മുതലാളിമാരുടെ അവശതകളും  ആഗ്രഹങ്ങളും സഫലമാക്കാന്‍ സര്‍ക്കാര്‍ ആവുന്ന വിധം പരിശ്രമിച്ചു വരുന്നുണ്ട്.

സകല  കടലാസു സംഘടനകള്‍ക്കും  സ്മാരക ഫൌണ്ടേഷനുകള്‍ക്കും പാര്‍ട്ടി സ്വന്തക്കാര്‍ക്കും സര്‍വ്വകലാശാല മുതല്‍ എല്‍പി സ്കൂള്‍ വരെയുള്ളവയുടെ   നഗരഹൃദയങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി വെറുതെ പതിച്ചു നല്‍കി വരുന്നുണ്ട് .

സകല  മേഖലയിലും  മാഫിയാ വല്‍ക്കരണത്തിനുള്ള  ഊര്‍ജ്ജവും വളവും നല്ക്കുന്നു. 

സ്കൂള്‍ കോളേജ് മാനേജുമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ വേണ്ട സകലവിധ ഒത്താശയും ചെയ്തു കൊടുത്തു .

സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിലനില്‍ക്കുമ്പോഴും ത്യാഗമാനോഭാവത്തോടെ  126 CBSE സ്കൂളുകള്‍ക്ക് അനുമതി നല്‍കി.

സര്‍ക്കാരിന് വര്‍ഷം അരക്കോടി രൂപയുടെ അധികച്ചിലവുണ്ടാക്കുന്ന സ്വകാര്യ സ്കൂള്‍  എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി, നിത്യവൃത്തിക്ക് വകയില്ലാത്ത മാനേജ്മെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ചു.

സ്വര്‍ണ്ണ മുതലാളി വിമാന കമ്പനി ആരംഭിച്ചപ്പോള്‍ കേരളമാകെ  പറന്നിറങ്ങാന്‍ എയര്‍സ്ട്രിപ് നിര്‍മാണ പ്രഖ്യാപനത്തിനും  വിമാനത്താവള നിര്‍മാണത്തിനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.   

ആദിവാസി ഉദ്ദാരണത്തിനു എന്ത് കേട്ടാലും മോണ കാട്ടി ചിരിക്കുന്ന  ജയലക്ഷ്മിയുടെ മാനദണ്ഡങ്ങള്‍ മറികടന്നുള്ള സ്പെഷ്യല്‍ സ്വജനപക്ഷപാതസാഹസ പ്രകടനം. 

വിളപ്പില്‍ശാലയിലൂടെ തിരുവനന്തപുരത്തെ  നാറ്റിച്ചു രോഗാതുരമാക്കി,  നഗരത്തിലെ ആശുപത്രികള്‍ക്ക്‌ വരുമാന വര്ദ്ധനയുണ്ടാക്കി നല്‍കി .

ഒരു ചവര്‍ പ്രശ്നം പോലും നേരാവണ്ണം പരിഹരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നാണക്കേട്‌ തന്നെയെന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ചു

കേരള ജനതയെ സാമുദായികമായി തരംതിരിച്ചു സങ്കുചിതവും സങ്കര്‍ഷഭരിതവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തൂ എന്നതാണ് കേരളം എക്കാലവും ഓര്‍ക്കാന്‍ പോകുന്ന വലിയ നേട്ടം

സ്മാര്‍ട്ട് സിറ്റിയുടെ കല്ല്‌ ഇപ്പോഴും മണ്ണിന്റെ അടിയില്‍  കിടക്കുന്നു, വിഴിഞ്ഞം പദ്ധതി  അനിര്‍വചനീയമായി നില്‍ക്കുന്നു, പുതിയ  മുല്ലപ്പെരിയാര്‍  ഡാം വെറും ദിവാസ്വപ്നം, പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഏതാണ്ട് കയ്യില്‍ നിന്നും പോയ പോലെ, മെട്രോ ട്രെയിന്‍, മോണോ ട്രെയിന്‍, അതിവേഗ ട്രെയിന്‍ , തുടങ്ങിയതൊക്കെ കേള്‍ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതഭാരം കൂടുന്നതല്ലാതെ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.


സര്‍ക്കാരിന്റെ കരുതല്‍ എന്ന  അട്ടിമറി സംരക്ഷണ വിശേഷണങ്ങള്‍:

ടി എം ജേക്കബിന്റെ അഴിമതി അട്ടിമറിച്ചു , അങ്ങേരുടെ പഴയ വക്കീലിനെ തന്നെ മാതൃകാ പരമായി സര്‍ക്കാര്‍ കേസ് ഏല്‍പ്പിച്ചു. 

പാമോയില്‍ കേസ് അട്ടിമറിച്ചു , 'ക്ലീന്‍ചിറ്റ്' നല്‍കിയ ഉദ്ദ്യോഗസ്ഥനു സ്ഥാനകയറ്റം നല്‍കി.

കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണക്കമ്മീഷനെ പിരിച്ചു വിട്ടു മുസ്ലിം ലീഗിനെ സന്തോഷിപ്പിച്ചു

ഐസ്ക്രീം കേസും അതിന്റെ കോടതി  അട്ടിമറിയെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു (തെളിവില്ല പോലും), കുഞ്ഞാലിക്കുട്ടിയെ ഒക്കത്ത് വച്ച്   ലീഗിന്റെ മാനം  കാത്തു.

ടൈറ്റാനിയം മലബാര്‍ സിമെന്റ്സ്‌ അഴിമതി അട്ടിമറികളിലൂടെ  പല 'സാധു' ജീവിതങ്ങള്‍ക്കും ആശ്വാസം നല്‍കി

മുല്ലപ്പെരിയാര്‍ കേസില്‍   സത്യവാങ്മൂലം നല്‍കി കേരളത്തിന്റെ  വാദം ദുര്‍ബലമാക്കിയ  അഡ്വക്കേറ്റ് ജനറലിനെ അതേ സ്ഥാനത്തിരുത്തി പൊന്നാട നല്‍കി ആദരിച്ചു.

എസ്എഫ്ഐക്കാരുടെ നെഞ്ചത്ത് നോക്കി വെടിവയ്ക്കാത്തത്തില്‍ പോലീസ് (DYSP) പിള്ളയ്ക്ക്  ഗുഡ് സര്‍ട്ടിഫിക്കറ്റ് .

നിയമസഭകളില്‍ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങളില്‍ നിന്നും അപമാനകരമായി കൈ കഴുകി

ഇരട്ടത്താപ്പുള്ള തച്ചങ്കരിയെ സര്‍ക്കാരിന്റെ പൊന്നോമനയായി ലാളിച്ചു പാലിച്ചു  പോരുന്നു .

പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ  വെടിവച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിളിച്ചു വരുത്തി അതിഥികളാക്കി സല്‍ക്കരിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നോക്കു കുത്തിയാക്കി മലയാളിയുടെ മാനത്തിനു  കോടികള്‍  വിലപറഞ്ഞു ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തു .

കപ്പല്‍ ഇടിച്ചു കൊന്നവരുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ പോലും ഇല്ലാതെ ആഴങ്ങളിലേക്ക് പൂഴ്ത്തി.

ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചും നോട്ടീസ് അയച്ചും നാണം സ്വയം കെടുന്നു. 

കാലുവാരുന്ന എംഎല്‍എയുടെ മണ്ഡലത്തിനു കോടികളുടെ പദ്ധതികള്‍  ഒഴുക്കുന്ന മാന്ത്രിക വിദ്യ നടപ്പാക്കി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാനുള്ള ധൃതഗതിയിലുള്ള നീക്കം.

പ്രകോപനപരമായി പ്രസംഗിച്ച ബഷീറിനെയും നാടാകെ അശ്രീരം പറഞ്ഞു നടക്കുന്ന ചീഫ്‌ വിപ്പിനെയും ഗണേഷ്‌ കുമാറിനെയും നവോത്ഥാന നായകന്മാരാക്കി,

ആറല്ല മുപ്പത്തി എട്ടാണ്  വലുതെന്നു അറിയാന്‍ പാടില്ലാത്ത സിപിഎം. ആറാം പ്രതിയായ ബഷീറിനെ അറസ്റ്റു ചെയ്യാതെ മുപ്പത്തി എട്ടാണ് പ്രതിയായ ജയരാജിനെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചിരിച്ചു

ചോറില്‍ പൊതിഞ്ഞ  ചേമ്പുരുള  പോലെ പുറത്തു വരുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കുന്ന ആവേശം.

പിന്നെ മന്ത്രിപുംഗവന്മാരുടെ ഇഷ്ടക്കാര്‍ക്കൊക്കെ ഇഷ്ടം പോലെ മുന്തിയ ഇനം ഗ്യാലക്സി ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഡിന്നര്‍ സെറ്റ്  തുടങ്ങിയ സമ്മാനപ്പെരുമഴ!...


അങ്ങനെ കുഭേരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസം ഇല്ലാതെ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും  കുറ്റവാളികള്‍ക്കും എല്ലാം സുഭിക്ഷമായി കഴിയാന്‍ സാധിക്കത്തക്കവിധം കേരളത്തെ   ഉമ്മന്‍ ഹാജി, ക്ഷേമ ദേശമാക്കി മാറ്റി .

തൊക്കെ കാണുമ്പോള്‍ ഒരേ ഒരാള്‍ക്കേ അസുഖമുള്ളൂ. എല്ലാവരും സുഖിക്കുന്നു എല്ലാവരും സന്തോഷിക്കുന്നു എല്ലാവരും എല്ലാം വാരി വാരി എടുക്കുന്നു. പിള്ള ചാപിള്ള ആയിരുന്നു എങ്കില്‍ ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. പൂജപ്പുര ജയിലിലെ സ്നേഹോഷ്മളമായ ജീവിതമുപേക്ഷിച്ചു  മഹാത്യാഗിയായി വൈഷമ്യത്തോടെ വനവാസത്തിനിറങ്ങുമ്പോള്‍ പലതും സ്വപ്നം കണ്ടിരുന്നു. പക്ഷെ ഇച്ഛകള്‍ക്കൊക്കെ ഇങ്ങനെ ഒരു ഭംഗം വരുമെന്ന് ദുസ്വപ്നങ്ങളില്‍ പോലും നിനച്ചിരുന്നില്ല.

അങ്കക്കലി പൂണ്ടു കച്ച മുറുക്കി കസര്‍ത്ത് കാട്ടി വാളകം മെയ്ഡ് വജ്രായുധവും താങ്ങി പാഞ്ഞു നടന്നു വീമ്പുപറഞ്ഞു നാടാകെ കുലുക്കി നടന്നിട്ടും പണ്ടേ  പോലെ ഒന്നും ഫലിച്ചില്ല. അതിനാല്‍ പൂഞ്ഞാറ്റിലെ കുട്ടിച്ചാത്തനോടു ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ  ആ കാര്‍ക്കോടകന്‍ മന്ത്രിയുടെ കസേരയുടെ കീഴെ 'വാളകം' വയ്ക്കണം. പണ്ട് ജയിലില്‍ കിടന്ന അസുഖം (ഇരുമ്പിന്റെ കുറവ്) പുറത്തിറങ്ങിയതോടെ ഭേദമായി. പക്ഷെ പുറത്തിറങ്ങിയപ്പോള്‍ പിടിപെട്ട അസുഖം എന്താണെന്ന് അറിയാന്‍ ഇപ്പോള്‍ ശാസ്ത്രലോകം ഗവേഷണം തുടരുന്നു. പണ്ട് പെരുന്തച്ചനും ഇത് പോലെ എന്താണ്ടായിരുന്നു അസുഖം പോലും !!

വാല്‍കഷണം : കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന് പണ്ടേതോ പണ്ടാരം പറഞ്ഞിട്ടുള്ളത് നേരാ, കാലം കടന്നപ്പോള്‍ കഴുതയാണോ അതോ  കഴുതയുടെയാണോ കാലു പിടിക്കുന്നതെന്ന കാര്യത്തില്‍ സംശയമെങ്കിലും, ഒരു കാര്യത്തില്‍ ലവലേശം  തര്‍ക്കമില്ല - എല്ലാം കണ്ടു കൊണ്ടിരിക്കുന്നത് വെറും കോവര്‍ക്കഴുതകള്‍ തന്നെ !!...

Thursday, 8 March 2012

കാണാനാവുന്നതും കാണാതെ പോകുന്ന ചിലതും



നാടാകെ ഉത്സവലഹരിയിലാണ് ,സകലമാന ഉത്സാഹക്കമ്മിറ്റികളും ഉത്സാഹത്തിമിര്‍പ്പിലും!.. തിരുവനന്തപുരത്തിന്‍റെ ദേശീയ മഹോത്സവമാണ് ഇന്ന് ! അനന്തപുരിയെ ഒരു യാഗശാലയാക്കിയ , ജനലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീകളുടെ ശബരിമലയെന്നു പുകള്‍പെറ്റ ആറ്റുകാല്‍ പൊങ്കാല, നഗരവീഥികള്‍ ഭക്തി പതഞ്ഞൊഴുകിയ നിറകലങ്ങളുടെ പുണ്യമറിഞ്ഞു . കുംഭച്ചൂടില്‍ നഗരം ചുട്ടു പൊള്ളുമ്പോള്‍ ഹോമകുണ്ഡത്തിന്‍റെ അഗ്നിച്ചിറകുകള്‍ തലോടി ത്യാഗമതികളായ വനിതാ രത്നങ്ങള്‍ നിവേദ്യങ്ങള്‍ സ്വയമര്‍പ്പിച്ചു മടങ്ങി .

നഗരപ്രമാണൃത്തിന്റെ സമര്‍പ്പണവും   സര്‍വ്വമതമൈത്രിയുടെയും സമത്വ സഹോദര്യത്തിന്റെയും  ഒത്തുചേരലിന്റെയും മകുടോദഹരമാണിതെന്നും. പാമരന്‍ മുതല്‍ പണ്ഡിതന്‍ വരെ സേവനസന്നന്ദനായ ഒരു ദിനം .സമസ്ഥ  തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും പ്രമാണിമാരും സന്നന്ദസേവന സംഘങ്ങളും സഹായഹസ്തവുമായി    ഭക്ഷണ വിതരണ മേല്‍നോട്ടം ഏറ്റെടുത്തു ഈ ആനന്തശൃഖലയുടെ ഭാഗഭക്താകും. അന്നം ബ്രഹ്മം ആണ് അന്നദാനം സര്‍വ്വദാപ്രധാനവും അതിനാല്‍ അതൊരു അവകാശമായും ആവേശവുമായാണ് നഗരവാസികള്‍ ഇപ്പോള്‍ കണക്കാക്കുന്നത് .

പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും  അവര്‍ ഒത്തു കൂടും. 

വ്രതശുദ്ധിയോടെ അമ്മമാരും സഹോദരിമാരും  വീടും കുഞ്ഞുങ്ങളെയും അടുകളയുടെ ചുമതലയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചു രാവിന്റെ ആന്ത്യയാമത്തില്‍ യാത്രക്കൊരുങ്ങുമ്പോള്‍ അവരെയും കാത്തു നഗരപ്രാന്തപ്രദേശങ്ങളില്‍  പോലും യാത്രവാഹനങ്ങള്‍  സര്‍വാങ്കം അലങ്കരിച്ചു തയ്യാറായിരിക്കും  സുരക്ഷിതവും സൌജന്യവുമായ യാത്ര വാഗ്ദാനം ചെയ്തു.  ആറ്റുകാല്‍ അമ്മയുടെ പുണ്യം തേടിയെത്തുന്നവരെ    ക്ഷേത്രപരിസരത്തെ വീടുകളും സ്ഥാപനങ്ങളും സകല വാതായനങ്ങളും തുറന്നിട്ടവരെ സ്ഥീകരിക്കാന്‍ സകലസന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുന്ന കാഴ്ച മറ്റൊരിടത്തും കാണാന്‍ ആവില്ല  . 

പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നാല്‍ പുക ചുഴികള്‍ക്കിടയില്‍ ആശ്വാസവുമായി  ചായയും  ഇഡ്ഡലി , ഇടിയപ്പം , ഉപ്പുമാവ് , പഴം , വട  തുടങ്ങിയ സമൃദ്ധമായ പ്രഭാത പ്രാതല്‍ വിഭവങ്ങളും വിതരണം ചെയ്യും. . പൊങ്കാല തിളച്ചിറക്കി കഴിയുമ്പോഴേക്കും വിഭവ സമൃദ്ധമായ ഊണൂം  , വെജിറ്റബിള്‍ ബിരിയാണിയും  ശുദ്ധജലവും. ശേഷമാണ് വിശ്രമം  . നിവേദ്യം നേദിച്ചിറക്കി മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ അതെ വാഹനങ്ങള്‍ വീണ്ടും   തയ്യാര്‍. യാത്രാമദ്ധ്യേ ഫലവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും നല്‍ക്കാന്‍  വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സ്ഥീകരണം.

വീട്ടില്‍ എത്തി നിവേദ്യം വീട്ടാര്‍ക്കും നാട്ടാര്‍ക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സംതൃപ്തിയില്‍ സന്തോഷത്തില്‍  കഷ്ടപ്പാടൊക്കെ മറക്കും വീണ്ടും ഇതേ   സുഖാനുഭവത്തിനായവരുടെ മനസുകള്‍  കൊതിക്കും !!

മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ  നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം  !!

****
ഇത്രയും കാണാന്‍ ആവുന്നത് കാണാതെ പോകുന്ന ചിലത് കൂടി ഈ വിശേഷ  ഉത്സവത്തിനു പിന്നിലുണ്ട് ഇപ്പോള്‍ അതിനു വല്ലാത്ത പ്രാധാന്യവും അതില്‍ പ്രാഗല്‍ഭ്യം നേടിയ ചിലരുമുണ്ട് . ഇത്തരം വിശേഷം അവസരങ്ങള്‍ വിദഗ്ദ്ധമായി   ഉപയോഗിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളര്‍ന്നു വരുന്നതിന്റെ കാരണം വിലകയറ്റമോ ദാരിദ്രമോ എന്ന് കരുതാന്‍ ആവില്ല കാരണം സാമാന്യം സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ള വീട്ടുകാര്‍ക്കാണിതിനോകെയുള്ള വല്ലാത്ത  താല്പര്യവും . ക്ഷേത്രങ്ങളെ ചുറ്റിപറ്റി വളരുന്ന ചെറുകിട മാഫിയ ഗ്യാങ്ങുകള്‍  എന്ന് ഞാന്‍ ഇവരെ വിളിക്കും. ഉത്സവകാലമായാല്‍ ഇവര്‍ സംഘടിക്കും ശേഷം തീര്‍ഥാടനം പോലെ ക്ഷേത്രദര്‍ശങ്ങള്‍ എന്ന ലേബലില്‍ ചുറ്റികറങ്ങുന്നവരുടെ  ലക്‌ഷ്യം അന്നദാനമാണ്  അവര്‍ക്ക് കഴിക്കാന്‍ ആവുന്നത്ര കഴിച്ചു ശേഷം പാഴ്സല്‍ കെട്ടി മടങ്ങുന്നവര്‍ അതിനു വിപുലമായ പാത്രങ്ങളും സഞ്ചികളും കൂടെ കൊണ്ട് പോകുന്ന ശ്രീമതികള്‍  ക്ഷേത്രാന്കണത്തില്‍ ഇതിനോക്കെ വേണ്ടി  വഴക്കിനും വയ്യാവേളികള്‍ക്കു പോലും ഒരുങ്ങാറുള്ളത് നിത്യ കാഴ്ചയാണ് . 

ആറ്റുകാല്‍ പൊങ്കാല അവസരവും ഇത്തരക്കാര്‍  വിദഗ്ദ്ധതമായി ഉപയോഗിച്ചു   കഴിഞ്ഞ കുറെ കാലമായി പൊങ്കാലയ്ക്ക് വരുന്ന ചില സ്ത്രീകള്‍ പാത്രം  മുതല്‍ വലിയ സഞ്ചികളും കുപ്പികളും കൊണ്ട് വന്നു ശീതലപാനീയങ്ങള്‍ മുതല്‍  , തണ്ണിമത്തന്‍ , പഴം , വട ചോറ് പൊതികള്‍ ബിരിയാണി പൊതികള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങി സൌജന്യമായി കിട്ടുന്നതെന്തും വാങ്ങി കെട്ടി അതിനേക്കാള്‍ വിശേഷം ഇതൊകെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് വന്നു കൊണ്ട് പോകാന്‍  എക്സിക്യൂട്ടിവ്  ലുക്കിലുള്ള പുരുഷകേസരിമാരുടെ നിര വരുന്ന കാഴ്ച  അത്ഭുത പരതന്ദ്രനായി നോക്കി നില്‍കുമ്പോ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആവുന്നില്ല. കലവും പൊങ്കാലയും സംരക്ഷിക്കുവാനും പിറകെ ക്യൂ നില്‍ക്കുവാനും വീട്ടിലെ ചെറിയ പെണ്ണ് കുട്ടികളെയും ഇത്തരക്കാര്‍ കൂടെ കൂട്ടാര്‍ ഉണ്ട് . പൊങ്കാല കിറ്റുകള്‍ മുതല്‍ വീടിന്റെ പടിക്കല്‍ എത്തുന്നതുവരെ ചിലവുകള്‍  സൌജന്യം കൂടെ ബോണസായി പൊതികെട്ടുകളും കിട്ടുമ്പോ ഓരോ പൊങ്കാലയും ആഘോഷമാക്കാന്‍ ഇവരെന്തിനു മടിക്കണം അല്ലെ .

ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .


നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത്   മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം


ഇന്നെല്ലാം ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യ താല്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോ കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഇടയില്‍ ഭക്തിയുടെ പേരില്‍ സംഘടിതമായ കൊള്ളയും നടന്നു വരുന്നത്  കലികാല വൈഭവം തന്നെ !!

വാല്‍ക്കഷണം  : സ്ത്രീകളുടെ ശബരിമല എന്നൊക്കെ  കേട്ടു  ദക്ഷിണ ഇന്ത്യക്കാര്‍  ഭക്തിപരവശ്യരായി ' വാങ്കോ അങ്കയും പാക്കലാം ' എന്നു   വരുന്നപക്ഷം മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു പൊങ്കാല ഇടാന്‍ ഒരവസരം തെളിയും.. അവര്‍ ടെന്റു അടിച്ചു താമസിക്കും എന്നതിനാല്‍  ആഴ്ചകള്‍ നഗരത്തിലേക്ക് കടക്കാന്‍ ആവില്ല എന്നേ വരൂ ...                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       

Tuesday, 6 September 2011

വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ

മണ്‍സൂണ്‍ പെയ്തിറങ്ങിയ സുഖശീതളമയില്‍  പുഞ്ചിരി  തൂവുന്ന സുന്ദര പുഷ്പങ്ങളാണ് ഓണകാലത്തിന്റെ സൌന്ദര്യം . വയലേലകളിലും വഴിയോരങ്ങളിലും തൊടിയിലും തോട്ടങ്ങളിലും തലയാട്ടിയ സുന്ദരികള്‍  പൂക്കളങ്ങള്‍ പുതിയ മാനങ്ങളും കൂടാരങ്ങളും തേടുമ്പോ  വര്‍ണ്ണശോഭ വിടര്‍ത്തിയ ആ കിന്നരിപ്പൂവുകള്‍ അനാഥമാകുകയാണ് .നാട്ടിന്‍ പുറങ്ങളില്‍ നിന്നും   മാഞ്ഞുപോകുന്ന അത്തരം  ചില ഓര്‍മ്മകള്‍   , ചിത്രങ്ങള്‍ 
               
മാവേലിയുടെ സ്വന്തം തുമ്പപ്പൂ

തുമ്പയില്ലാതെ എന്ത് ഓണം ,  അത്തം തുടങ്ങുക    തുമ്പവച്ചാലേ  

കാക്കപ്പൂവു 

 കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കടുംനീല നിറത്തില്‍ ചിതറി കിടക്കുന്ന മുത്തുകള്‍ 

അരിപ്പൂ

ഒരു പൂക്കൂട പോലെ പൂച്ചെടി ,ഒടിച്ചുകുത്തി ,അരിപ്പുച്ചെടി, ഈമടക്കി എന്ന വിസ്മയം 

വടാമലര്‍

ഒരുകാലം വടാമലരായി  മലയാളിയുടെ മുറ്റം നിറഞ്ഞവള്‍

കദളിപ്പൂ  എന്ന അതിരാണി

കദളി ചെങ്കകദളി പൂ വേണോ കരളില്‍ പൂമണമുള്ളോരു   പെണ്‍ പൂ വേണോ പൂക്കരാ  ( ലതാജി )

ഓണപ്പു എന്ന വീണപ്പൂ 

കുമാരനാശാന്റെ വീണപൂവല്ല പൂക്കളത്തില്‍ ഈര്‍ക്കിലില്‍ കോര്‍ത്തു നിര്‍ത്തുന പൂവാ 

കൃഷ്ണ മുടി  എന്ന ഹനുമാന്‍ കിരീടം
പൊന്തക്കാട്ടിലെ  മുത്തും രത്നങ്ങളും പതിച്ച  കൃഷ്ണ കിരീടം , ഒരു പൂങ്കുല മതി ഒരുനാളിനു 

തങ്കച്ചാറില്‍ മുക്കിയ മുക്കുറ്റി
സ്വര്‍ണ്ണമുക്കുത്തി പോലെ തലയാട്ടിനില്‍ക്കുന്ന  മുക്കുറ്റി പൂക്കളത്തിനു സുവര്‍ണ്ണ ശോഭപകരന്നു  

ചെലേറും  ചെമ്പരത്തി

മലയാളിയുടെ നിത്യയൗവനം , ചോതി നാളിലെ  പൂക്കളത്തിലെ   താരം


കര്‍ക്കിടക്കത്തിലെ ദുര്‍ഘടങ്ങള്‍ അകറ്റി പ്രതീക്ഷകളൂമായി മലയാളകരയിലേക്ക് പറന്നെത്തുന്ന ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നാ വിശ്വാസം 
യുറേഷ്യന്‍ ഗോള്‍ഡെന്‍ ഓറിയോള്‍ 


ചിങ്ങം പുലര്‍ന്നാല്‍ കണ്ണാടി ചിറക്കുപാറി നടാക്കെ ഉത്സാഹം വിതറുന്ന ഓണത്തുമ്പികള്‍ 

വാല്‍ക്കഷണം  :ഇന്റര്‍ നെറ്റിലെ ഓണം വിസ്മയങ്ങള്‍ വിശ്വമലയാളിയുടെ വിരല്‍ തുമ്പില്‍

വീട്ടില്‍ ഇരുന്നു പൂക്കളമൊരുക്കാന്‍            www     പൂക്കളം   .com 
മാവേലിമന്നനെ ഉടുത്തൊരുക്കാം               www  പാതാളം ബ്യുട്ടിപാര്‍ലര്‍ .com 
മാവേലിയെ വീട്ടിലേക്കു വഴികാട്ടു : www.  ദേ മാവേലി മുറ്റത്ത് .com 
മാവേലിക്ക്  സദ്യ വിളമ്പിയാലോ :             : www  തിരുവയര്‍ നിറക്കല്‍  com 

കുട്ടുകാരെ ഇത്തവണ ഓണം വിഡ്ഢിപ്പെട്ടികു   മുന്നിള്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരു . ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം , എല്ലാ വിശ്വമലയാളിക്കും നന്മയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളുടെയും  സ്നേഹാശംസകള്‍  നേരുന്നു  @ പുണ്യവാളന്‍ 


Monday, 20 June 2011

കണ്ടപ്പോ തൊടാന്‍ കൊതിയായി , അറിഞ്ഞപ്പോ കിടുകിടാന്നു വിറയായി

ബിബ് റൊണ്സ് കോറല്‍ എന്നു  പേരായ ഈ മാരകവിഷമുള്ള പാമ്പിനെ ചെങ്ങളായിക്കടുത്    പാരിപ്പയില്‍  വിണ്ടും കണ്ടെത്തി .  ഇത് ഏതാ മുതലെന്നു അറിയോ ....?

മൂര്ഖനെക്കാള്‍ ആറിരട്ടിയും ശംഖുവരയനെക്കാള്‍ മൂന്നിരട്ടിയും മാരകവിഷമുള്ള പാമ്പാണിത് . അത്യപൂര്‍വമായെവനാന്തരങ്ങളില്‍ നിന്നും പുറത്തുവരൂ .പുറത്തിറങ്ങി വല്ലവന്നും ഇട്ടു പണി കൊടുത്തിട്ട്  ഉണ്ടോ  എന്ന് അറിവായിട്ട് ഇല്ല .   ഒരു മീറ്ററില്‍ അധിക്കം നീളവും  orange കലര്‍ന്ന 
നിറവുമാണ് രൂപം .  ചെറിയ വിഷ പാമ്പുകളെ വരെ ഭക്ഷണം ആക്കുന്നത് കൊണ്ട് ആ  പരിസര വാസികളായ (  പുരുഷ ) പാമ്പുകള്‍   സൂക്ഷിക്കുന്നത്  നന്നായിരിക്കും  ........

കാലിയോഫിസ് ബിബ് ഹോണിസ് എന്നാ ശാസ്രീയ നാമത്തില്‍ അറിയപെടുന്ന പാമ്പ്‌ പശ്ചിമ ഘട്ട  നിരകളില്‍ മാത്രമാണുളളതെന്നാണ് വിശ്വസിക്കപെടുന്നത്ത് .

 ഫ്രാന്‍ജ് ജന്തു ശാസ്ത്രഞ്ഞനായ ഗബ്രിയല്‍ ബിബ് റൊണ്സാണ് ഈ ഇനത്തില്‍ പെട്ട പാമ്പിനെ 1900  കളില്‍ കണ്ടെത്തിയത്  ...      

Friday, 3 June 2011

ആരെയാക്കും അദ്ദേഹം ഉറക്കാതിരിക്കുക



മുന്‍ സര്‍ക്കാര്‍  ഉദ്യോഗസ്ഥനും   ജ്യോതിഷ പണ്ഡിതനുമായ ഒരു മാന്യന്റെ ജ്യോതിഷാലയത്തിനു  
മുന്നില്‍ തുക്കിയിട്ടിരിക്കുന്ന ബോര്ഡിന്റെ ചിത്രമാണിത് അദ്ദേഹത്തിന്റെ  ലക്ഷ്മി     ജ്യോതിഷനിലയം അപ്പൊ പുട്ടിക്കിടക്കുകയുമായിരുന്നു , എന്തോ തിരക്കുണ്ടാക്കും അല്ലെ അപ്പൊ ഇതും തൂക്കി പുള്ളി സ്ഥലം വിട്ടു പക്ഷെ . ഇന്നു ആരെയാക്കും  അയാള്‍  ഉറക്കാതിരിക്കുക എന്നുമാത്രം  മനസിലാകുന്നില്ല.